Skip to main content

ജീവൻ പണയപ്പെടുത്തി നടത്തുന്ന trekking| harihar fort trekking in Malayalam

 സാഹസിഗത എന്നു പറഞ്ഞാൽ പോരാ അതിസാഹസിഗത എന്ന് തന്നെ പറയണം, അങ്ങനെ ഉള്ള സഹസിഗത ഇഷ്ട്ടപെടുന്നവർക്കു പോകാൻ പറ്റിയ ഒരു സ്ഥലമാണ് ഹരിഹർ കോട്ട.

Harihar fort trekking

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ത്രായമ്പകെശ്വറിൽ നിന്നും കുറച്ചു മാറിയാണ് ഹരിഹർ കോട്ട. ചെകുത്തായ പടികൾ കയറുന്നതാണ് ഇവിടുത്തെ അതിസാഹസിഗത. ഹരിഹർ കോട്ടയുടെ താഴെ എത്തുന്നതും ഒരു തരത്തിൽ പറഞ്ഞാൽ സഹസിഗതയാണ്. ഇവിടെ വേണ്ടത് കായികബലം അല്ല മറിച്ചു മനോബലം ആണ്.

Harihar fort

മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും ഇല്ലാത്ത ഒരു പ്രദേശത്തെ റോഡ് അരുകിൽ വണ്ടിയിറങ്ങി കാൽനട യാത്ര തുടങ്ങാം. ഗോത്രവർഗക്കാരാണ് ഈ പ്രദേശത്തു വസിക്കുന്നത്. അവിടവിടെയായി ഓരോ കുടിലുകൾ കാണാം. വേനൽകാലത്ത് ഉണങ്ങി നിൽക്കുന്ന കുറ്റിച്ചെടികൾ യാത്രയിൽ പേടിതോന്നിപ്പിക്കും


.

പതിമൂന്നാം നൂറ്റാണ്ടിൽ സേവുന രാജവംശത്തിന്റെ ഭരണ കാലത്താണ് സമുദ്ര നിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ ഹരിഹർ ഫോർട്ട്‌ നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകൽപന. വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ മരണ ഭയത്തെ ഓർമിപ്പിക്കുന്നതാണ്. മനസ്സ് ഒന്ന് പതറിയാൽ മാത്രം മതി.

80 ഡിഗ്രി ചരിവുള്ള

കുത്തനെയുള്ള പടികൾ കയറി ചെല്ലുന്നത് മിനാർ ആകൃതിയിൽ പണി തീർത്ത കോട്ടയുടെ പ്രധാന കവാടം കാണാം. പിന്നീട് പാറ തുരന്ന് ഉണ്ടാക്കിയ വീതി കുറഞ്ഞ തുരങ്കത്തിലൂടെ കുനിഞ്ഞു വേണം നടന്നു പോവാൻ. അവിടുന്ന് മുകളിലേക്കു ഗോവണികണക്കുളള പടികൾ വഴി വളഞ്ഞു പുളഞ്ഞു കയറി പോവാം. ഇതിന് ആദ്യം കയറിയ പടികളേക്കാൾ ചെരിവ് കൂടുതൽ ഉണ്ട്. പാറയിൽ കൊത്തിയ പടികൾക്ക് ഇരു വശവും കൈ പിടിച്ചു കയറാൻ വേണ്ടി പൊഴികൾ നിർമ്മിച്ചിരിക്കുന്നു. ഈ പടികൾ മുകളിലേക്ക് കയറി എത്തുന്നത് ഫോർട്ടിന്റെ സമതലമായ മുകളിലേക്കാണ്. അവിടെ ശുദ്ധ ജലം ശേഖരിക്കുന്നതിനുവേണ്ടി പാറയിൽ തീർത്ത, ചതുരാകൃതിയിൽ ഉള്ള സംഭരണികൾ ഉണ്ട്.


കാലപഴക്കം കൊണ്ട് ഭൂരിഭാഗവും നശിച്ചു പോയ കോട്ടയുടെ ആയുധപ്പുരയും കവാടവും മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അവിടെ നിന്നും കോട്ടയുടെ ഏറ്റവും ഉയർന്ന പാറയിലേക്ക് കയറാൻ പടികളോ മറ്റു മാർഗങ്ങളോ ഇല്ല. പാറയിൽ തൂങ്ങി പിടിച്ച് തന്നെ കയറണം. മുകളിൽ എത്തിയാൽ 360 ഡിഗ്രിയിൽയിൽ ചുറ്റുമുള്ള കാഴ്ചകൾ കാണാം. 

ബോംബൈയിലേക്ക് ജലസേചനത്തിനു വെള്ളം സംഭരിക്കുന്ന Alwand ഡാം, കൃഷിയിടങ്ങൾ പുഴകൾ, ഗ്രാമങ്ങൾ എന്നിവ അവിടെ നിന്നും കാണാൻ സാധിക്കും.

കയറുന്നതിനേക്കാൾ പ്രയാസകരമാണ് ഇറക്കം. പടികളുടെ ചരിവും താഴ്ചയും ഭീതിപ്പെടുത്തുന്നതായിരുന്നു. താഴ്ചയിലേക്ക് ദൃഷ്‌ടി പോവാതെ ചുവട് വയ്‌ക്കേണ്ട പടികളിലേക്ക് മാത്രം ശ്രദ്ധിച്ച് പടികളിൽ ഇരുന്നാണ് താഴേക്ക് ഇറങ്ങണം. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു അനുഭവമാകും ഹരിഹർ കോട്ട യാത്ര.

Comments

Popular posts from this blog

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി- റൻ ഓഫ് കച്ച് |Largest salt desert in the world in Malayalam| Yathrakal ishtam

  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ, അതാണ് റൻ ഓഫ് കച്ച്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2500 ചതുരശ്ര കിലോമീറ്ററാണ് ഈ ഉപ്പ് ഒരുഭൂമിയുടെ ആകെ വിസ്തീർണ്ണം.      ഒരു കാലത്ത് കടൽ കയറി കിടന്ന ഒരു ഇടമായിരുന്നു റൻ ഓഫ് കച്ച്. കാലക്രമേണ കടൽ പിൻവാങ്ങുകയും അവശേഷിച്ച കടൽജലം വറ്റിപ്പോകുകയും പിന്നീട് ഉപ്പ് രൂപം കൊള്ളുകയും ചെയ്തു. എല്ലാ മഴക്കാലത്തും അവിടെ മഴവെള്ളം കെട്ടിക്കിടന്ന് തടാകം രൂപപ്പെടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ഉപ്പ് അവിടെ രൂപം കൊള്ളും.     സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പരുപാടിയാണ് റൻ ഉദ്സവ്. ഗുജറാത്ത് ടൂറിസമാണ് ഈ പരുപാടി നടത്തുന്നത്. വർഷവും 3 മാസത്തോളം നീണ്ടു നിൽക്കുന്ന റൻ ഉദ്സവ് ഡിസംബർ മുതൽ ഫെബ്രുവരിവരെയാണ് നടത്തപ്പെടുന്നത്. 400 ൽ പരം കൂടാരങ്ങളിൽ താമസത്തിനും  മറ്റുമുള്ള സൗകര്യവും ഭക്ഷണശാലയും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത നൃത്തം, സംഗീതം, കരകൗശലവിദ്യ, എന്നിവയാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരുപാടത്തികം സാഹസിക പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. ഗുജറാത്തിൽ വരുന്...

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം- അടൽ ടണൽ | Largest Highway tunnel in the world

        ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണ്. ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ലേയ്- മണാലി ഹൈവേയിലാണ്. 9.00കിലോമീറ്റർ 10 മീറ്റർ വീതിയും സമുദ്രനിരപ്പിൽ നിന്നും 10000 അടി മുകളിലുമാണിത്. ഇന്ത്യൻ പ്രാധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ നാമമാണ് തുരങ്കത്തിന് നൽകിയിരിക്കുന്നത്.         ഈ ടണൽ ലേയ് മണാലിയിലെ ദൂരവും സമയവും കുറക്കുന്നു. സഞ്ചാരികൾക്ക് മുമ്പ് ഗ്രമ്പൂവഴി 6 മണിക്കൂറോളം എടുത്താണ് എത്തേണ്ടത്.  മണാലിയിൽ നിന്നും 24.00 കിലോമീറ്ററും 45 മിനിറ്റും  ടണലിന്റെ മറ്റേ അറ്റത്ത് എത്താൻ സാധിക്കും.ഇപ്പോൾ 45 കിലോമീറ്റർ ലാഭം ഉണ്ട്. 2010 ജൂൺ 28 ന് ആരംഭിച്ച് 3,200 കോടി ചിലവഴിച്ച് ഒക്ടോബർ 3, 2020 അവസാനിച്ച് ഉത്ഘാടനം ചെയ്തു. ഈ ടണലിൽ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും ഫയർ എസ്റ്റിൻഗ്യൂഷറും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ 250 മീറ്റിലും സിസിടീവി ക്യാമറകൾ ഓട്ടോ ഇൻസിഡന്റ് ഡിറ്റക്ഷൻ സംവിധാനം, ഓരോ500  കിലോമീറ്ററിലും എമർജൻസി എക്സിറ്റ് കൂടാതെ ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കാനുള്ള യൂട്ടേൺ തിരിക്കാനുള്ള ...